Thursday, 14 May 2015

കേരളത്തില്‍ കേന്‍സര്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മാര്‍ക്കെറ്റില്‍ ലഭ്യമായ സാര്‍വ്വത്രിക കാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി കാന്‍സറിനെക്കാള്‍ പതിന്മടങ്ങ്‌ മാരകവും നാശകാരിയുമാണ്.
കീമോ കൊണ്ടൊരു രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി കേള്‍ക്കാറില്ല. മനസ്സമാധാനവും സമയവും ധനവും ആരോഗ്യവും, ഒടുവില്‍ വിലപ്പെട്ട ജീവനുമാണ് ഏറെ കാലത്തെ അലോപ്പതി ചികിത്സകള്‍ക്ക് മഹാ ഭൂരിഭാഗം രോഗികളും ഒടുക്കേണ്ടി വരാറുള്ള വില.
കീമോതെറാപ്പി ശരീരത്തിന്‍റെ എല്ലാ പ്രതിരോധ ശേഷിയും പൂര്‍ണ്ണമായും നശിപ്പിക്കുന്നു. എന്നിട്ടും കാന്‍സറിനെ പിടിച്ചു കെട്ടാന്‍ അലോപ്പതിക്ക്‌ സാധിക്കുന്നുമില്ല.
പ്രകൃത്യായുള്ള ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കൂ.
ആയുര്‍വ്വേദത്തിലും ഇതര പാരമ്പര്യ ചികിത്സാ ശാഖകളിലും കാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
ആയുര്‍വ്വേദം വഴിയും ഹോമിയോ വഴിയും ധാരാളം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ സുഖപ്പെട്ടു കഴിയുമ്പോള്‍ നേരത്തെ രോഗിയെ അടുത്തറിയാവുന്നവര്‍ക്ക് വലിയ കൌതുകവും, കേട്ടറിഞ്ഞു വരുന്നവര്‍ക്ക് വെറുമൊരു കെട്ടുകഥയുമാവുന്നു.
സുഖപ്പെടാതിരിക്കുമ്പോള്‍ മാത്രമേ കാന്‍സര്‍ രോഗത്തിന് ജനങ്ങളുടെ മനസ്സില്‍ അതിന്‍റെതായ ഗാംഭീര്യവും ഭീകരതയുമുള്ളു. സുഖപ്പെട്ടു കഴിഞ്ഞാല്‍ രോഗിയുടെ മനസ്സില്‍ നിന്ന് പോലും ഈ മഹാരോഗത്തിന്‍റെ ഗൌരവം ചോര്‍ന്നു പോവുകയാണ് പതിവ്.
ഈ പൊതു മനോഗതിയും തല്‍ഫലമായുണ്ടാവുന്ന വിശ്വാസക്കുറവും തന്നെയാണ് രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നതിനു മുന്നിലെ പ്രധാന തടസ്സങ്ങള്‍.
ഏറെ കാലം അലോപ്പതി ചികിത്സ എടുത്ത് നശിച്ച ശരീരങ്ങളെ പോലും വീണ്ടും ഉജ്ജീവിപ്പിച്ചെടുക്കുകയും പ്രതീക്ഷിക്കപ്പെടുന്നതിലും വളരെ കൂടുതല്‍ ആയുര്‍ദൈര്‍ഗ്ഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ആയുര്‍വ്വേദ-ഹോമിയോ-പാരമ്പര്യ ചികിത്സാരീതികള്‍ വഴി സാധിക്കുന്നു.
അശ്വഗന്ധം അഥവാ അമുക്കുരം എന്ന സസ്യം കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധമാണെന്ന് ധാരാളം അനുഭവസ്തരിലൂടെ തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ആളുകള്‍ അലോപ്പതി ചികിത്സ തന്നെ തേടി പോവുന്നു എന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണ്.
അമുക്കുരത്തിന്‍റെ വേര് ഉണക്കി പൊടിച്ച് പൌഡര്‍ രൂപത്തിലാക്കിയത് സമം തേനും ചേര്‍ത്ത് പത്തു ഗ്രാം വീതം രണ്ടു നേരം കഴിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗിയുടെ ബ്ലഡ്‌ കൌണ്ട് നോര്‍മലാവുകയും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ഉന്മേഷത്തോടെ തിരിച്ചു വരാന്‍ സാധിക്കുകയും ചെയ്യുന്നു.

No comments:

Post a Comment